മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................



ചുമലില്‍ എന്റെ കൈ
അമര്‍ന്നപ്പോഴാണ് ലതിക തിരിഞ്ഞു നോക്കിയത്. കരഞ്ഞു കലങ്ങിയ കണ്ണോടെ
നിലത്തിരിക്കുകയായിരുന്നു അവള്‍. ബെഡിനോട് ചേര്‍ന്ന് തല ചായ്ച്ചു. കയ്യില്‍ ഞങ്ങളുടെ പാറുവിന്റെ ഫോട്ടോ. ഞങ്ങളുടെ മൂന്ന് മക്കളില്‍ മൂത്തവള്‍
അവളെ കുറച്ചു ബലമായി തന്നെ പിടിച്ചു എഴുന്നേല്പിക്കേണ്ടി വന്നു.
''എന്താടോ താന്‍ ഇങ്ങനെ? താന്‍ കൂടെ തളര്‍ന്നാല്‍ എനിക്കാരാടോ പിന്നെ ഒരു ധൈര്യത്തിനു''
അവളെ അടുത്തു ചേര്‍ത്തിരുത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സ്വയം ഒരു ആശ്വസിപ്പിക്കല്‍ തേടി,ഒരു ആശ്രയം തേടി എന്റെ മനസ്സും കണ്ണീര്‍ തേടുന്നുണ്ടായിരുന്നു.
''ഞാന്‍ അല്ലെ വേണുവേട്ടാ എന്റെ മോളുടെ ഈ അവസ്ഥയ്ക്ക് കാരണം. എന്റെ കുറ്റപ്പെടുത്തലുകളും ചീത്ത പറച്ചിലും കൂടപിറപപ്പുകളില്‍ നിന്ന് ഒറ്റപെടുത്തുകയും ചെയ്തിട്ടല്ലേ അവള്‍ എല്ലാം മറച്ചു വെച്ചതും ഇനി ആര്‍ക്കും ശല്യമാവില്ല എന്നു എഴുതി വെച്ചു ഇറങ്ങി പോയതും. ഞാന്‍ അല്ലേ കാരണക്കാരി'' ലതികയുടെ വാവിട്ട നിലവിളിക്ക് മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ തളര്‍ന്നിരുന്നു പോയി.
''പോവണ്ടേ നമ്മുക്ക്. ട്രെയിനിന് സമയം ആവുന്നു. നാളെ കഴിഞ്ഞാല്‍ മോളെ കാണുമോ എന്നറിയില്ല.അതിനു മുന്നേ അവിടെ ചെല്ലാന്‍ അല്ലേ വിനു പറഞ്ഞത്. ഇറങ്ങാം നമ്മുക്ക്.മോളെ കാണണ്ടേ നിനക്ക്. കൊടുക്കാതെ നീ അടക്കിവെച്ച സ്‌നേഹം ആ കുറച്ചു മണിക്കൂര്‍ കൊണ്ടെങ്കിലും കൊടുക്കാന്‍ ശ്രമിക്ക് നീ.'' ഉള്ളു പിടഞ്ഞു നീറുമ്പോഴും ലതികയെ സമാധാനിപ്പിച്ചു ഒരു വിധം.
ട്രെയിനില്‍ കയറി, ലതികയെ അടുത്തു തന്നെ ഇരുത്തി. പുലര്‍ച്ചെ ആയത് കൊണ്ടാവാം ആളുകള്‍ കുറവായിരുന്നു. ഉള്ളവര്‍ ഉറക്കിന്റെ ആലസ്യത്തിലും. ലതികയെ ഒന്നു പാളി നോക്കി,അവളുടെ മനസ്സ് അരുതാത്ത തീരുമാനം എടുക്കുമോ എന്ന പേടിയുണ്ട് ഉള്ളില്‍.
ട്രെയിന്‍ മുന്നോട്ടും ഓര്‍മ്മകള്‍ പിന്നോട്ടും മത്സരിച്ചു ഓടി തുടങ്ങി.
പ്രവാസിയായി മാറി പത്തു വര്‍ഷത്തിനുള്ളില്‍ മൂന്ന് പെണ്കുട്ടികളുടെ പിതാവായി താന്‍. ലതികയ്ക്ക് ബാങ്കില്‍ കാഷ്യര്‍ ജോലി ആയിരുന്നു. മക്കളില്‍ രണ്ടാമത്തവളും ഇളയവളും ലതികയുടെ ഓമനകള്‍ ആയിരുന്നു. ഗൗരിയും ശിവകാമിയും. പാറു എന്നും അച്ഛന്‍കുട്ടിയായിരുന്നു. ലതിക പാറുവില്‍ നിന്നും അകലാന്‍ തുടങ്ങിയത് പാറു ജാതക ദോഷം ഉള്ള കുട്ടിയാണ് എന്നു ഏതോ ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആയിരുന്നു. ഓരോ ബുദ്ധിമുട്ടുകളും വരുമ്പോഴും അതു പാറുവിന്റെ തലയില്‍ ആവും. ലതികയുടെ കുറ്റപ്പെടുത്തലുകള്‍ പരിധി വിടാന്‍ തുടങ്ങിയപ്പോള്‍ പാറുവും എതിര്‍ക്കാന്‍ തുടങ്ങി. എന്നിട്ടും ഇതൊന്നും അച്ഛന്‍ അറിയാതിരിക്കാന്‍ അച്ഛന്റെ പൊന്നുമോളായ അവള്‍ ഏറെ ശ്രദ്ധിച്ചു. ലതികയുടെ അനിയന്‍ മരിച്ചതും പാറുവിന്റെ ദോഷം ആണെന്ന് ലതിക പറഞ്ഞപ്പോള്‍ താന്‍ അന്ന് ആദ്യമായി ഭാര്യയെ തല്ലിയവന്‍ ആയി.
ഒടുവില്‍ പാറുവിന്റെ എല്ലാ മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ലതിക എതിരായി.
ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരമായപ്പോഴേക്കും പാറുവിനെ ഏറെ കുറെ നഷ്ടമായിരുന്നു.
ഒരു രാവിലെ ലതികയുടെ ശകാരം കെട്ടായിരുന്നു ഉറക്കം ഞെട്ടിയത്. ''ഒരുമ്പെട്ടോള്‍ പോയി, എഴുത്തും എഴുതി വെച്ചിട്ട്. പുന്നാര അച്ഛന് കത്തെഴുതി വെച്ചിട്ടുണ്ട്.''
വിറയ്ക്കുന്ന കൈകളോടെ എഴുത്തു വാങ്ങുമ്പോള്‍ സത്യമാവല്ലേ അവളുടെ യാത്ര എന്ന പ്രാര്‍ത്ഥന ആയിരുന്നു.
കണ്ണീരിനിടയിലൂടെ വായിച്ച അക്ഷരങ്ങള്‍ക്ക് കനല്‍ ചൂടായിരുന്നു.
''അച്ഛന്.അച്ഛന്റെ പാറു പോവുകയാണ്. അറിയില്ല എനിക്കിന്നും ഏതു തെറ്റിന്റെ പേരില്‍ ആണ് ഞാന്‍ ക്രൂശിക്കപ്പെട്ടത് എന്നു. കുടിച്ച മുലപ്പാലിന് പോലും കണക്ക് പറഞ്ഞു കൂടപ്പിറപ്പുകളില്‍ നിന്നു പോലും അകറ്റി നിര്‍ത്തുമ്പോള്‍ പിടഞ്ഞു തീര്‍ന്നൊരു ജീവിതം ഉണ്ടായിരുന്നു ആ നാല് ചുമരുകള്‍ക്കുള്ളില്‍. ഒന്നറിയാം ജാതകദോഷം ഇല്ലാതാക്കിയത് എന്റെ ബാല്യവും കൗമാരവും ആയിരുന്നു. പോവുകയാണ്.അമ്മയോട് പറയണം സ്‌നേഹിച്ചിട്ടെ ഉള്ളൂ എന്നു.ഇനി തേടി വരുമ്പോഴേക്കും തിരിച്ചെത്താന്‍ പറ്റാത്ത ദൂരത്തില്‍ ഞാന്‍ പോയിട്ടുണ്ടാകുമെന്ന്.
അന്വേഷിക്കാത്ത ഇടം ഇല്ലായിരുന്നു. കണ്ടില്ല എങ്ങും അവളെ.മാസം മൂന്നു കഴിഞ്ഞു. ഇന്നലെ ആയിരുന്നു.അവളുടെ കൂടെ പഠിച്ച വിനുവിന്റെ ഫോണ്‍ വന്നത്. അവള്‍ക്ക് എല്ലാരേയും കാണണമെന്ന്. കേട്ടപ്പോള്‍ ദേഷ്യം കൊണ്ട് ഉറഞ്ഞവള്‍ ആണ് ഇപ്പോ ഇരുന്നു നിലവിളിക്കുന്നത്.
ചെവിയില്‍ നിന്നും ഇപ്പോഴും വിനുവിന്റെ വാക്കുകള്‍ പോയിട്ടില്ല.
''അങ്കിള്‍, ഞാന്‍ വിനുവാണ്.പാര്‍വതിയുടെ ക്ലാസ്‌മേറ്റ്.
അവള്‍ ഇല്ല ഇവിടെ..അതും പറഞ്ഞു ഫോണ്‍ വെക്കാന്‍ നോക്കിയപ്പോള്‍ അവന്‍ പറഞ്ഞു
''അയ്യോ അങ്കിളേ കാള്‍ കട്ട് ചെയ്യല്ലേ. പാര്‍വതി ഇപ്പൊ ഞങ്ങളുടെ കൂടെ ഉണ്ട്.''
അതു കേട്ടപ്പോള്‍ ചുട്ടുപൊള്ളിയ കനല്‍ പോലെ കിടന്ന മനസ്സില്‍ തണുപ്പ് വീഴുന്ന പോലെ ആയിരുന്നു.
എന്താ വിനു.എന്താ മോന്‍ പറയുന്നത്.എവിടെ അവള്‍.നിങ്ങള്‍ എവിടെയാ. മനസ്സില്‍ അപ്പോള്‍ ഉണ്ടായ ആശങ്ക അവള്‍ വിനുവിന്റെ കൂടെ ജീവിതം തുടങ്ങി എന്നായിരുന്നു.
അങ്കിള്‍ ഞാന്‍ വിനു.കണ്ണൂരാണ് ഞാന്‍.സ്‌കൂള്‍ മാഷാണ്. അങ്കിള്‍ നെ എനിക്കൊന്നു കാണണം. കുറച്ചു സംസാരിക്കാനുണ്ട്. ഞാന്‍ ഇപ്പൊ അങ്കിളിന്റെ നാട്ടില്‍ ഉണ്ട്.
ശരി.നാളെ ബീച്ച് സൈഡ് കോഫീഷോപ്പില്‍ കാണാം. 10 മണിക്ക്.
ശരി അങ്കിള്‍,എനിക്കും നാളെ വൈകീട്ട് തിരിക്കണം കണ്ണൂര്‍ക്ക്
ആ സംസാരം അവസാനിക്കുമ്പോള്‍ മനസ്സ് ഒരായിരം ചോദ്യാവലിയും എന്റെ മാത്രം ന്യായങ്ങള്‍ കുത്തി തിരുകിയ ഉത്തരങ്ങളും തയ്യാറാക്കിയിരുന്നു.
രാവിലെ ഇറങ്ങുമ്പോള്‍ ലതികയുടെ പിറുപിറുക്കല്‍ അല്‍പ്പം ഉച്ചസ്ഥായില്‍ എതിയിരുന്നു.
ഭര്‍ത്താക്കന്മാര്‍ ഇടയ്ക്ക് ബധിരരും മൂകരും പിന്നെ ചിലപ്പോള്‍ കാഴ്ചയുള്ള അന്ധരും ആവാറുള്ളത് വെറുതേയല്ല
എന്നു തോന്നിപ്പോയി.
കോഫീ ഷോപ്പില്‍ എത്തുമ്പോള്‍ ടേബിള്‍
പലതും വിജനമായിരുന്നു. കോര്‍ണറില്‍ ഒരു ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്. കണ്ടതും പരിചിത ഭാവത്തില്‍ അവന്‍ വിഷ് ചെയ്തു.
''അങ്കിള്‍ ഇരിക്കൂ''
''വിനുവിന് എന്നെ എങ്ങനെ''
''പാറു കാണിച്ച ഫോട്ടോയില്‍ നിന്നും അറിയാം.''
''അവള്‍ എവിടെ വിനു.എന്താ അവള്‍ കൂടെ വരാഞ്ഞത്''
''പറയാം അങ്കിള്‍. അങ്കിളിന് കോഫീ പറയട്ടെ?''
''വേണ്ട. എനിക്കെന്റെ മോളെ കുറിച്ചു അറിഞ്ഞാല്‍ മതി''
''നാല് മാസം മുമ്പായിരുന്നു പാര്‍വതി എന്നെ വിളിക്കുന്നത്. സ്‌കൂളില്‍ ഒരു ഗസ്റ്റ് ടീച്ചറുടെ ഒഴിവുണ്ട് എന്നു അറിഞ്ഞിട്ടു. അതിന്റെ ഡീറ്റൈല്‍സ് അറിയാന്‍. പക്ഷെ പിന്നീട് വിളിയൊന്നും ഉണ്ടായില്ല.
കഴിഞ്ഞ മാസം ആദ്യം കര്‍ണ്ണാടകയിലെ ഒരു ഓര്‍ഫനേജ്ല്‍ നിന്നും ഒരു ഫോണ്‍ വന്നു. എത്രയും പെട്ടെന്ന് അവിടെ എത്താന്‍. അവിടെ എത്തിയപ്പോള്‍ ഇവളെയാ കണ്ടത്.
ആകെ ക്ഷീണിച്ചു അവശയായി.
ഒടുവില്‍ കണ്ണൂര്‍ക്ക് കൊണ്ട് വന്നു അവളെ.''
''വിനു നിങ്ങള്‍ പറഞ്ഞു വരുന്നത്,എന്റെ മോള്‍ക്ക് എന്തോ വലിയ...' ശബ്ദം പാതിവഴിയില്‍ ഇടറുന്നുണ്ടായിരുന്നു അപ്പോള്‍.
''അങ്കിള്‍ അവള്‍ക്ക് ട്യൂമര്‍ ആണ്. അതും ലാസ്റ്റ് സ്റ്റേജ്. ഒരു വര്‍ഷമായി അവള്‍ ഇതറിഞ്ഞിട്ട്. '
കണ്ണില്‍ ഇരുട്ട് കയറുകയായിരുന്നു. വിനുവിന്റെ ശബ്ദം ഏതോ ഒരു ഗുഹയ്ക്കുള്ളില്‍ എന്ന പോലെ. കനലായി എരിഞ്ഞ നോവ് ഇപ്പോള്‍ അഗ്‌നികുണ്ഠമായി തീരുന്നു.
ഇതിനായിരുന്നോ പ്രതീക്ഷയോടെ കാത്തു
നിന്നത്.
''ഇപ്പോ അവള്‍ എവിടെയാ. എന്റെ മോളുടെ അടുത്തു ആരാ.ഒന്നറിയിച്ചു കൂടായിരുന്നോ നിങ്ങള്‍ക്കെങ്കിലും.''
''അങ്കിളെ.. അവള്‍ വീട് വിട്ട് വന്നതാ
എന്നൊന്നും പറഞ്ഞിരുന്നില്ല.
നേരെ ഹോസ്പിറ്റലില്‍ ആക്കി അവളെ. ഒരു ഓപ്പറേഷന്‍ കഴിഞ്ഞു. ഇനി ഒന്നൂടെ ഉണ്ട്.പക്ഷെ...'
'പക്ഷെ എന്താ വിനു എന്താ ..?'' ഇനിയൊന്നും കേള്‍ക്കാന്‍ ഉള്ള ത്രാണിയൊക്കെ പോയിരുന്നു അപ്പോഴേക്കും
''അങ്കിള്‍ ആ ഓപ്പറേഷന് ശേഷം അവളെ തിരിച്ചു കിട്ടുമോ എന്നൊന്നും ഉറപ്പില്ല. 25% മാത്രം ഉറപ്പെ ഡോക്ടര്‍ തരുന്നുള്ളൂ. ചെയ്യാതിരുന്നാല്‍ അവളെ നഷ്ടപ്പെടും ചെയ്താല്‍ അത്രയെങ്കിലും പ്രതീക്ഷ. '
'എന്റെ കുട്ടിക്ക് ഇതൊക്കെ അറിയോ മോനെ?തീരെ ധൈര്യമില്ലാത്തവള്‍ ആണ്.. '
'അവള്‍ക്ക് എല്ലാം അറിയാം.അവളാണ് അമ്മയെയും അച്ഛനെയും കാണണം എന്നു പറഞ്ഞതും എന്നെ ഇപ്പൊ ഇവിടെ എത്തിച്ചതും?
''എന്റെ മോളെ ഒന്നു കാണാന്‍ പറ്റുമോ വിനൂ''
'' അങ്കിള്‍ ആന്റിയെയും കൂട്ടി വരൂ. കഴിയുന്നതും വേഗം.''
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരേസമയം സങ്കടവും സന്തോഷവും ആയിരുന്നു ഉള്ളില്‍. മോളെ നഷ്ടപെടല്ലേ എന്ന പ്രാര്‍ഥന ഹൃദയത്തില്‍ ഉച്ഛസ്ഥായില്‍ ആയിക്കൊണ്ടിരുന്നു.
വീടെത്തിയത് പോലും അറിഞ്ഞില്ല. കയറിച്ചെല്ലുമ്പോള്‍ തന്നെ വീര്‍ത്ത മുഖം പിറുപിറുക്കലുമായിരുന്നു എതിരേറ്റത്.
''എന്തായി പൊന്നുമോള്‍, ജീവനോടെ ഉണ്ടോ? '
മുഖമടച്ചോരടി ആയിരിന്നു തന്റെ മറുപടി. ''ഏതു നിമിഷവും നഷ്ടപ്പെട്ടുപോകുന്ന ജീവനെ മുറുകെ പിടിച്ചു നിന്നെയും എന്നെയും ഒരുനോക്ക് കാണാന്‍ കാത്തിരിക്കുകയാണ് എന്റെ മോള്'' അതും പറഞ്ഞു വിനു പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കുമ്പോഴേക്കും സോഫയിലേക്ക് താന്‍ വീണിരുന്നു.
ഏറെ സമയമെടുത്തു മനസ്സൊന്ന് ശാന്തമാവാന്‍. അപ്പോഴേക്കും മറ്റു രണ്ടു മക്കളുടെ നിലവിളി ഒന്നു ശാന്തമായിരുന്നു. ലതികയെ എങ്ങും കണ്ടില്ല.
അമ്മയെവിടെ ഗൗരി?
'അമ്മ പൂജാമുറിയില്‍ കയറി
ഏറെ നേരം കഴിഞ്ഞു അവള്‍ പുറത്തിറങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയിരുന്നു കണ്ണുകള്‍.
ഈ കണ്ണീരിനൊന്നും അവളെ തിരിച്ചു കൊണ്ടു വരാന്‍ പറ്റില്ല ലതികെ, പറ്റുമെങ്കില്‍ ഇനിയുള്ള കുറച്ചു സമയം നീ അവളെ ഒന്ന് സ്‌നേഹിക്ക്.
''നാളെ രാവിലെ പോവണം.കണ്ണൂരേക്ക്. മക്കളെ അമ്മയുടെ അടുത്താക്കാം.അവിടെ എന്താ എങ്ങനെയാ എന്നൊന്നും അറിയാന്‍ പറ്റില്ലല്ലോ.. '
മറുപടി ഒരു ദയനീയ നോട്ടത്തില്‍ ഒതുക്കി അവള്‍ മക്കളുടെ അടുത്തു ചെന്നു.അകത്ത് അമ്മയും മക്കളും തര്‍ക്കം തുടങ്ങിയതിന്റെ ശബ്ദം കേട്ടു തുടങ്ങി. ചേച്ചിയെ കാണാന്‍ വാശി കൂട്ടുകയാണ്.
അതിനിടയില്‍ ശിവകാമിയുടെ ശബ്ദം ഉയര്‍ന്നു.
വല്യേച്ചിക്ക് ഇങ്ങനെ ഒക്കെ ആവാനും, ചേച്ചിക്ക് ഞങ്ങളെയൊക്കെ നഷ്ടപ്പെടാന്‍ കാരണം 'അമ്മ ഒരാള്‍ ആണ് കാരണം.
ഇതുപോലൊന്ന് മക്കള്‍ ഒരിക്കല്‍ അവളോട് തിരിച്ചു പറയും എന്ന് താന്‍ അവളോട് പറയാറുള്ളതാണ്..കേട്ടില്ല..ഇതൊക്കെ ശിക്ഷയാണ്, തലയ്ക്ക് മുകളില്‍ ഇരിക്കുന്നവന്റെ.
ഒരു ഏങ്ങി കരച്ചില്‍ കേട്ടാണ് ചിന്തകളില്‍ നിന്നും പടിയിറങ്ങിയത്. അവളുടെ കണ്ണീര്‍ കുതിര്‍ന്നു തന്റെ ,ചുമല്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.
ചിന്തകള്‍ സമയത്തെ മറച്ചു പിടിച്ചുവോ. ട്രെയിന്‍ ഏറെ ദൂരം എത്തിയിരിക്കുന്നു. കണ്ണൂര്‍ എത്താന്‍ വൈകീട്ടാകും. പിറ്റേന്ന് മാത്രമേ വിനുവിനെയും കൂട്ടി പോവാന്‍ പറ്റൂ തലശ്ശേരിക്ക്. മലബാര്‍ കാന്‍സര്‍ സെന്റര്‍. അറിയാത്ത നാട്ടില്‍ അറിയാതിടത്ത് ഈശ്വരാ എന്റെ മോള്...
അല്ലെങ്കിലും അസുഖത്തിന് എന്ത് നാട് വീട്. വലിയവനും ചെറിയവനും.. ഏതു നിമിഷവും പടി കടന്നു എത്തുന്നത്.
സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ വിനു എത്തിയിരുന്നു. യാത്രയില്‍ സംസാരം മനപ്പൂര്‍വ്വം കുറച്ചു. വിനുവിന്റെ മൗനത്തില്‍ അവനു പാറുവിന്റെ ലൈഫ് നന്നായി അറിയാമെന്ന് മനസിലായി.
ഒന്‍പത് മണി ആകുമ്പോഴേക്കും ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. ഉള്ളിലേക്ക് കാര്‍ കൊണ്ടു പോകാമെന്ന് വിനു പറഞ്ഞിട്ടും താഴെ റോഡില്‍ കാര്‍ നിര്‍ത്തി വിനുവിനെ പറഞ്ഞയച്ചു ഞങ്ങള്‍ നടന്നു.
റോഡിന്റെ രണ്ട് ഭാഗത്തും നിറയെ മരങ്ങള്‍ ആണ്. കുറച്ചു മുന്നോട്ട് നടന്നപ്പോഴേക്കും ഒരു ഭാഗത്ത് വലിയ മതില്‍ കാണാന്‍ തുടങ്ങി. അതിനരികിലൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥ. ചുറ്റിലും മൂകത ആയിരുന്നു. പുല്‍ത്തകിടികളും ഒക്കെ ഭംഗിയാക്കി സെറ്റ് ചെയ്തു നിര്‍ത്തിയിരിക്കുന്നു. കാഴ്ചകളില്‍ മനസ്സുറയ്ക്കുന്നില്ല. കാണാന്‍ ഇരിക്കുന്ന കാഴ്ച എന്താകും എന്ന ഉള്‍ഭയത്തില്‍ ആണ് ഇപ്പൊ മനസ്സ്.
തുടരും...
? സിനി ശ്രീജിത്ത്

Comments

Popular posts from this blog

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------