സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ അവിഹിത ബന്ധം താങ്ങാനാകാതെ യുവതി ചെയ്തത്..................................................

കുടുംബകലഹത്തെ തുടര്‍ന്ന് രണ്ട് വയസുകാരി മകളെയും എടുത്ത് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ശീതള്‍ തന്റെ പ്രാണന്‍ കൊണ്ട് ഭര്‍ത്താവിനോട് പകരം വീട്ടുകയായിരുന്നു. എന്റെ ജീവിതത്തില്‍ വഴിമുടക്കിയാകാതെ എവിടെയെങ്കിലുംപോയി ചാകടീ.. ഏ?ലി?യാ?വൂര്‍ പാ?ല?ത്തില്‍ നി?ന്ന് കനത്ത മഴയില്‍ കലങ്ങി മറിഞ്ഞൊഴുകിയ കരമനയാറ്റിലെ നിലയില്ലാക്കയത്തിലേക്ക് പൊന്നുമോളെ നെഞ്ചോട് ചേര്‍ത്ത് ചാടുമ്പോള്‍ ശീതളിന്റെ മനസില്‍ ഭര്‍ത്താവിന്റെ ഈ വാക്കുകളായിരുന്നിരിക്കണം.

കൊഞ്ചിച്ചും ലാളിച്ചും നെഞ്ചിന്റെ ചൂടില്‍ ചേര്‍ത്തുപിടിച്ച് ഉറക്കുപാട്ട് പാടിയും കുഞ്ഞിനെ ഓമനിച്ചിരുന്ന ശീതള്‍, പൊന്നുമോളെയുമെടുത്ത് ഒഴുക്കിന്റെ കാണാക്കയത്തിലേക്ക് എടുത്തുചാടുമ്പോള്‍ ആ വാക്കുകള്‍ അത്രമേല്‍ അവളെ പൊള്ളിച്ചിരിക്കാം. ഇടനെഞ്ചുപൊട്ടുന്ന വേദനയില്‍ അവള്‍ തിരഞ്ഞെടുത്ത വഴിയില്‍ അതുവരെ അവള്‍ കാത്തുവച്ച ജീവിത സ്വപ്നങ്ങളും ഒഴുകിപ്പോയി.

ഭര്‍ത്താവിന്റെ പ്രണയച്ചതിയില്‍ ഹൃദയം തകര്‍ന്നപ്പോള്‍ ഉ?ഴ?മ?ല?യ്ക്കല്‍ മ?ര?ങ്ങാ?ട് ക?ത്തി?ക്ക?പ്പാറ കാ?വു?മൂ?ല? വീ?ട്ടില്‍ ശീ?തള്‍ ര?ണ്ടുവ?യ?സുകാരി മകള്‍ നിയയുമൊത്ത് തിരഞ്ഞെടുത്ത വഴി അതായിരുന്നു. സുഹൃത്തിന്റെ ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ വഴിവിട്ട പ്രണയത്തില്‍ കുടുംബ ജീവിതം തകര്‍ന്നതില്‍ മനംനൊന്താണ് മകളെയുംകൂട്ടി ശീതള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത്.

ഭാര്യയുടേയും മകളുടേയും മരണത്തിനുശേഷം ഒളിവില്‍പോയ ഭര്‍ത്താവ് തൊ?ളി?ക്കോ?ട് തേ?വന്‍?പാറ ത?ട?ത്ത?രി?ക?ത്ത് വീ?ട്ടില്‍ ഷൈ?ജു?വിനെ (32) കഴിഞ്ഞ ദിവസം ആര്യനാട് പൊലീസ് അറസ്റ്ര് ചെയ്തു. ശീതളും കുഞ്ഞും മരണപ്പെട്ടതോടെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഷൈജുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പൊറുക്കാനാകാത്ത പ്രണയച്ചതിയുടെ രഹസ്യങ്ങള്‍ പുറത്തായത്.

2015 മേയ് 6നായിരുന്നു പോളി ടെക്‌നിക്ക് ഡിപ്‌ളോമക്കാരിയായ ശീതളും ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷൈജുവും തമ്മിലുള്ള വിവാഹം. 40 പവന്‍ സ്വര്‍ണവും 30 സെന്റ് വസ്തുവും സ്ത്രീധനമായി നല്‍കിയായിരുന്നു ഉഴമലയ്ക്കല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ സുജാത മകളെ കെട്ടിച്ചയച്ചത്. ഒരുവര്‍ഷത്തിനകം ശീതള്‍- ഷൈജു ദമ്പതികള്‍ക്ക് മകള്‍ പിറന്നത്.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിനുശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. ഏതാനും ദിവസത്തിനുശേഷം ഷൈജു സുഹൃത്തായ ഫൈസലിനും ഭാര്യ സമീനയ്ക്കുമൊപ്പം റബര്‍ ടാപ്പിംഗിനായി ഓയൂരിലേക്ക് പോയി. ആദ്യം ഒന്നു രണ്ട് തവണ ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ വന്നിരുന്ന ഷൈജു പിന്നീട് വീട്ടിലേക്ക് വരാതെയായി. ഭാര്യയേയും കുഞ്ഞിനേയും കാണാനോ വിളിക്കാനോ ചെലവിന് നല്‍കാനോ കൂട്ടാക്കിയില്ല.

ഫൈസലിന്റെ വാക്കുകള്‍ കേട്ട് ഞെട്ടിയ വീട്ടുകാര്‍ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ കണ്ടുഞെട്ടി. സമീനയും ഷൈജുവും ബൈക്കില്‍ കറങ്ങുന്ന ഫോട്ടോകളായിരുന്നു അവ. മരുമകന്‍ കൈവിട്ടുപോയതറിഞ്ഞ് അമ്പരന്ന സുജാത ഷൈജുവിന്റെ അച്ഛനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചെങ്കിലും അതൊന്നും അത്ര കാര്യമാക്കാത്ത നിലയിലായിരുന്നത്രേ പ്രതികരണം. എന്തുചെയ്യണമെന്നറിയാത്ത ശീതള്‍ സമീനയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ആശുപത്രിയിലാണെന്ന മറുപടിയോടെ ഫോണ്‍ കട്ടാക്കി. നിമിഷങ്ങള്‍ക്കകം ശീതളിന്റെ ഫോണില്‍ ഷൈജുവിന്റെ വിളിയെത്തി.

ശീതളുമായി തനിക്ക് ഇനി ഒരു ബന്ധവുമില്ലെന്നും തൊളിക്കോട്ടെ വീട്ടില്‍ ഇനി വരാന്‍ പാടില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ആ കോള്‍. ഷൈജുവിന്റെ കലിയുടെ കാരണം മനസിലായ ശീതള്‍ ഫോണ്‍ അമ്മയ്ക്ക് കൈമാറി. അതേ വാക്കുകള്‍ ആവര്‍ത്തിച്ച ഷൈജു നിങ്ങളുടെ മോളെ നിങ്ങള്‍ക്കൊപ്പം നിറുത്താന്‍ ആജ്ഞാപിച്ച് സംഭാഷണം അവസാനിപ്പിച്ചു. ശീതളും മാതാവും ഷൈജുവിന്റെ വീട്ടിലെത്തി. അച്ഛനോട് കാര്യങ്ങള്‍ ധരിപ്പിച്ചു.

കോടതിയില്‍ നിന്ന് മടങ്ങിപ്പോകുന്നതിനിടെ മഴ നനഞ്ഞ് ശീതളിനും നിയയ്ക്കും അടുത്തദിവസം ജലദോഷമായി. കുഞ്ഞിന് പനിയാകുമെന്ന് ഭയന്ന് ആര്യനാട് ആശുപത്രിയില്‍ പോകാനാണ് ഇക്കഴിഞ്ഞ 4ന് ശീതള്‍ കുഞ്ഞുമായി ഇറങ്ങിയത്. സുജാതയും കൂട്ടിന് ചെല്ലാമെന്ന് പറഞ്ഞെങ്കിലും തനിച്ചുപോകാമെന്ന് പറഞ്ഞ് അവള്‍ വീട്ടില്‍ നിന്നിറങ്ങി. വണ്ടിക്കൂലിയ്ക്കും മരുന്നിനും അമ്മയില്‍ നിന്ന് വാങ്ങിയ അഞ്ഞൂറ് രൂപയുമായാണ് പോയത്. മകളുടെ മടങ്ങിവരവ് കാത്തിരുന്ന സുജാതയെ തേടി പിന്നീട് മരണ വാര്‍ത്തയാണ് വന്നത്.

കരമനയാറിന്റെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍ കാണപ്പെട്ട ആശുപത്രിയുടെ ഒ.പി ടിക്കറ്റുകളാണ് ശീതളും നിയയും ആറ്റില്‍ ചാടിയതായി സ്ഥിരീകരിക്കാന്‍ ഇടയാക്കിയത്. ആശുപത്രിയില്‍ നിന്ന് മടങ്ങി വരുന്നതിനിടെ ഷൈജുവിന്റെ ഫോണെത്തിയതാണ് മരണത്തിലേക്കുള്ള വഴി തിരഞ്ഞെടുക്കാന്‍ അവളെ പ്രേരിപ്പിച്ചത്. എന്റെ ജീവിതത്തില്‍ വഴി മുടക്കിയാകാതെ കുഞ്ഞുമായി എവിടെങ്കിലും പോയി ചാകെടീ.. എന്ന ഷൈജുവിന്റെ കലിതുള്ളലിനോട് തന്റെ പ്രാണന്‍കൊണ്ട് ശീതള്‍ പകരം വീട്ടുകയായിരുന്നു.

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................