അവളും ഫേസ്ബുക്കില്‍ സജീവമായി, എനിക്കുള്ള പ്രണയ കമന്റുകള്‍ ബ്ലോക്ക് ചെയ്യിക്കാന്‍ - അപ്പോള്‍ അവള്‍ എന്റെ ഇന്‍ബോക്‌സ് കണ്ടാലോ???????????????????????




ജീവന്‍ അന്നത്തെ ജോലി കഴിഞ് ഓഫീസില്‍ നിന്നിറങ്ങി അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് വണ്ടി തിരിച്ചപ്പോള്‍ തന്നെ കണ്ടു അനുവിന്റെ സ്‌കൂട്ടര്‍ പോര്‍ച്ചില്‍ ഇരിക്കുന്നത്.. രണ്ടു കിലോ മീറ്റര്‍ ദൂരെയുള്ള സ്‌കൂളിലാണ് അവള്‍ പഠിപ്പിക്കുന്നത്.. മോനും അവിടെ തന്നെയാണ് പഠിക്കുന്നതും.. ചിലപ്പോള്‍ താന്‍ നേരത്തെ എത്തും ചില ദിവസങ്ങളില്‍ അവളും..

അഭി ബാഗും വലിച്ച് വേണോ വേണ്ടയോ എന്ന രീതിയിലാണ് നടക്കുന്നത് തന്നെ കണ്ടപാടെ അച്ഛാ എന്ന് വിളിച്ചു ഓടി വന്നു.. അനു സാരിയെല്ലാം മാറ്റി അടുക്കളയില്‍ കയറിയിട്ടുണ്ടാകും.. താന്‍ വന്നെന്നു അറിഞ്ഞു കൊണ്ടാകണം ''ഏട്ടാ.. കുളിച്ചു വന്നോളൂ.. ചായ ഇപ്പം കൊണ്ട് വരാം..'' ഓഫീസ് വിട്ടു വന്നാല്‍ ഒരു ചായ പണ്ടേ പതിവുള്ളതാണ്...

ജീവന്‍ കുളിയെല്ലാം കഴിഞ് മൊബൈലും കൈയ്യിലെടുത്ത് പതിവ് പോലെ ഫേസ് ബുക്ക് login ചെയ്തു.. നോട്ടിഫിക്കേഷന്‍ ഒരു പാടുണ്ട് update ചെയ്യാന്‍.. തന്റെ കഥകളെ കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നതിനു ശേഷം എത്ര റിക്വസ്റ്റ് കളാണ് വരുന്നത്.. ഫ്രണ്ട്‌സുകളും കമെന്റുകളും ഉള്‍ പെട്ടി ചാറ്റിങ്ങില്‍ കിട്ടുന്ന കുളിരും ആകെ പാടെ നല്ല രസം..

നിങ്ങളിപ്പോ FB യില്‍ ഹീറോ ആണല്ലോ എന്നൊക്കെ സഹ പ്രവര്‍ത്തകര്‍ പറയുമ്പോള്‍ ആത്മഹര്‍ഷം കൊണ്ട് ഉള്ള് തുളുമ്പിയാലും പുറമേക്ക് അതൊക്കെ എന്ത് അതിലൊന്നും കാര്യമില്ലന്നേയ്.. എന്ന് വിനയത്തോടെ പറയും.. അനു fb യൊന്നും നോക്കാന്‍ താത്പര്യം ഇല്ലാത്ത ആളായിരുന്നു.. പക്ഷേ തന്റെ കഥകളെ കുറിച്ച് അവളുടെ കൂടെയുള്ളവര്‍ അവളോട് അഭിപ്രായം പറയാന്‍ തുടങ്ങിയപ്പോള്‍ അവളും FB യില്‍ സജീവമായി. കഥകള്‍ വായിക്കാനല്ല.. തന്റെ കഥകള്‍ക്ക് പ്രണയ സല്ലാപത്തോടെ comment എഴുതുന്നവളുമാരെ ശ്രദ്ധിക്കാനും അങ്ങനെ കാണുന്നവരെ ബ്ലോക്ക് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കാനും.. (അപ്പോഴൊക്കെ എന്റെ ഇന്‍ബോക്‌സ് അവള്‍ കണ്ടിരുന്നെങ്കിലോ എന്ന് ഞാന്‍ ഭയത്തോടെ ഓര്‍ക്കും..)

അഭീ tv യുടെ sound കുറച്ചു വെക്കു... സ്‌കൂള്‍ വിട്ട് വന്നാല്‍ മോന്‍ ടിവിയുടെ മുമ്പിലും അച്ഛന്‍ പിന്നെ ചുണ്ണാമ്പ് തേക്കാന്‍ തുടങ്ങിയിട്ടുണ്ടാകും.. അനു ചായയുമായി വരുന്ന ശബ്ദം കേട്ടയുടന്‍ തന്നെ ജീവന്‍ മൊബൈല്‍ താഴെ വെച്ച് മേശമേല്‍ കിടന്നിരുന്ന പത്രം എടുത്ത് വായിക്കാന്‍ തുടങ്ങി... അനു ചായയും ലഘു പലഹാരങ്ങളും മേശമേല്‍ കുറച്ചു ശബ്ദത്തോടെ വെച്ച് ഒന്നും മിണ്ടാതെ പോയി.. കൂടെ ഒരു ഗ്ലാസ് പായസവും.. അയല്‍ വീടുകളില്‍ നിന്ന് ആരെങ്കിലും കൊടുത്തതാവും..

ജീവന്‍ പതിയെ പേപ്പര്‍ താഴെ വെച്ചു.. ഇന്നെന്താ ഇത്ര വലിയ ഗൗരവം.. അല്ലെങ്കില്‍ ചായയുമായി വന്നാല്‍ എപ്പോഴും മൊബൈല്‍ നോക്കി ഇരിക്കുന്നതിന് എന്തെങ്കിലും പരാതി പറഞ്ഞിട്ടെ പോകാറുള്ളൂ... ആ ! എന്തെങ്കിലും ആവട്ടെ ജീവന്‍ വീണ്ടുംമൊബൈല്‍എടുത്തു. ചോറുണ്ണാന്‍ ഭാര്യ വിളിക്കുന്നത് വരെ ഒന്ന് മൂത്രമൊഴിക്കാന്‍ കൂടെ പോകാതെ ജീവന്‍ അനു പറയുന്ന പോലെ ചുണ്ണാമ്പും തേച് ഇരുന്നു..

അവള്‍ കുറെ ഉപദേശിചിട്ടും പിണങ്ങി നിന്നിട്ടും കാര്യമില്ല എന്ന് തോന്നിയിട്ടാക്കണം ഇപ്പോള്‍ ഒരു പരാതിയും പറയാറില്ല... ചിലപ്പോള്‍ പറയും നിങ്ങള്‍ മൊബൈല്‍ നോക്കുന്നതിനെ പകുതി എങ്കിലും എന്നെയും മോനെയും നോക്കണം എന്ന്... മോന്‍ ഉണ്ട് ഉറങ്ങി കഴിഞ്ഞിരുന്നു.. ജീവന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഓരോ വര്‍ത്തമാനങ്ങള്‍ പറഞ് കൊണ്ടിരുന്നെങ്കിലും അനു എല്ലാത്തിനും ചെറിയ മൂളലില്‍ മറുപടി ഒതുക്കി...

ഭക്ഷണ ശേഷവും മൊബൈല്‍ കൈയ്യില്‍ നിന്ന് വെക്കാറില്ലെങ്കിലും അന്ന് രാത്രി പിന്നെ മൊബൈല്‍ എടുത്തില്ല... ഭാര്യയുടെ മുഖത്തെ കാര്‍മേഘം എന്താണെന്ന് ജീവന് പിടികിട്ടാത്തത് തന്നെ കാര്യം... അനുവിന്റെ അരികിലായി ജീവനും പോയി കിടന്നു.. അവള്‍ ഒന്നും മിണ്ടാതെ കിടന്നു... ജീവന്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ കിടന്നു അവളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും കാണാഞ്ഞപ്പോള്‍ പതിയെ അവളുടെ മുടിയിഴകളില്‍ തഴുകി പിന്‍ കഴുത്തില്‍ ഉമ്മ വെച്ച് അവളെ ചേര്‍ത്ത് പിടിക്കാനൊരുങ്ങുമ്പോഴേക്കും അവള്‍ കുതറി കൈ തട്ടി മാറ്റി.. സീറോ ബള്‍ബിന്റെ വെളിച്ചത്തില്‍ അപ്പോഴാണ് ജീവന്‍ അനുവിന്റെ മുഖം ശരിക്കു കണ്ടത് രണ്ടു കണ്ണില്‍ നിന്നും കണ്ണ് നീര്‍ ഒലിച്ചിറങ്ങുന്നു...

'എന്ത് പറ്റി അനു..'' ജീവന്‍ അവളെ വീണ്ടും ചേര്‍ത്ത് പിടിച്ചു... 'ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്..'' ജീവന്‍ കുറെ ആലോചിച്ചു ഇല്ല ഒന്നും പിടി കിട്ടുന്നില്ല.. ''ഇന്ന് മോന്റെ പിറന്നാള്‍ ആയിരുന്നു... അധികമൊന്നും ആയിട്ടില്ല അഞ്ചാം പിറന്നാള്‍.. കാലത്ത് സ്‌കൂളില്‍ പോകുമ്പോള്‍ ഞാനവന്റെ ബാഗില്‍ കുറച്ചുസ്വീറ്‌സ് വെച്ചിരുന്നു ഒപ്പമുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍.. ഞാന്‍ കരുതി നിങ്ങള്‍ വൈകീട്ട് വരുമ്പോഴെങ്കിലും അവന് ഒരു ഗിഫ്‌റ്റോ അല്ലെങ്കില്‍ just ഒന്ന് വിഷ് എങ്കിലും ചെയ്യുമെന്ന്... ആ പായസം കണ്ടിട്ട് പോലും നിങ്ങള്‍ ചോദിച്ചില്ല എന്താ പ്രത്യേകത എന്ന്.. നാല് ദിവസം മുമ്പായിരുന്നു നമ്മുടെ വിവാഹ വാര്‍ഷികം.. അന്നും മറന്നു പക്ഷേ ഞാനത് ഓര്‍മിപ്പിച്ചു.. അന്ന് പറഞ്ഞത് ജോലിയുടെ തിരക്കില്‍ പെട്ടു മറന്നു പോയതെന്നാണ്.. മോന്റെ ജന്മദിനവും ഇതും മറന്നാല്‍, അത് വെറും മറവിയല്ല എന്ന് ഏട്ടന്‍ തിരിച്ചറിയണം.. പക്ഷേ എന്റെ കൂടെ ജോലി ചെയ്യുന്ന ടീച്ചറുടെ FB വാളില്‍ അവരുടെ വിവാഹ വാര്‍ഷികത്തിന് ആശംസ നേര്‍ന്നു കൊണ്ട്
നല്ല കാവ്യ വചനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.. അവള്‍ നിങ്ങളുടെ fb ഫ്രണ്ട് ആകും but ഞാന്‍ നിങ്ങളുടെ ഭാര്യായല്ലേ.. അഭി നമ്മുടെ മോനല്ലേ... എന്റെ ഏട്ടന്‍ ഇങ്ങനെ ആയിരുന്നില്ല.. എന്റെ birth day പോലും ഓര്‍മിച്ചു വെച്ച് എന്തെങ്കിലും സര്‍പ്രൈസ് ഗിഫ്റ്റ് കൊണ്ട് തന്നിരുന്ന ആളായിരുന്നു..''

ജീവന്‍ ഒന്നും മിണ്ടിയില്ല സത്യമാണ് അവള്‍ പറഞ്ഞതെല്ലാം.. തന്റെ കുടുംബത്തെക്കാള്‍ ഏറെ താന്‍ ഈ മൊബൈലിനെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.. സോഷ്യല്‍ മീഡിയയില്‍ താന്‍ ഓണ്‍ ലൈന്‍ ആയപ്പോള്‍ കുടുംബ ജീവിതത്തില്‍ ഓഫ് ലൈന്‍ ആയിരിക്കുന്നു.. താന്‍ മാറേണ്ടതുണ്ട്... വേണം തനിക്കൊരു മാറ്റം എല്ലാത്തിനും ഒരു പരിധി വേണം... ജീവന്‍ ഉറങ്ങി കിടക്കുന്ന തന്റെ മോനെ നോക്കി.. ജീവന്റെ കണ്ണുകള്‍ നിറഞ്ഞു.

സ്‌കൂള്‍ വിട്ടു വന്നാലും സ്‌കൂള്‍ അവധിയുള്ള ദിവസങ്ങളിലും അവന്‍ അച്ഛാ എന്ന് വിളിച്ചു പുറകെ വരും... താനപ്പോള്‍ മൊബൈലില്‍ നോക്കി ഇരിക്കുവായിരിക്കും.. അതിനു ശല്യം ആവാതിരിക്കാന്‍ അവനു ടാബ് എടുത്തു കൊടുക്കും അല്ലെങ്കില്‍ ടീവിയില്‍ കാര്‍ട്ടൂണ്‍ വെച്ച് കൊടുക്കും.. അവനപ്പോള്‍ ഒന്നും മിണ്ടാതെ അതില്‍ ലയിച്ചിരിക്കും.. ലീവുള്ള ദിവസം നമുക്ക് എവിടെയെങ്കിലും പോകാം ഏട്ടാ എന്ന് അനു പറയുമ്പോള്‍ മൊബൈല്‍ സൂത്രത്തില്‍ മാറ്റി വെച്ച് എനിക്ക് ചെറിയ ഒരു തല വേദനയുണ്ട് അടുത്ത പ്രാവശ്യം പോകാം എന്ന് പറയും...

അങ്ങനെ താന്‍ തന്റേതു മാത്രമായ സ്വകാര്യ ലോകത്തേക്ക് ഒതുങ്ങി.. കൂട്ടുകാരില്‍ നിന്ന് എപ്പോഴേ അകന്നു കഴിഞ്ഞിരുന്നു.. ഇപ്പോഴുള്ളത് fb യിലെ hi bro സൗഹൃദങ്ങള്‍ മാത്രം.. ജീവന്‍ അങ്ങനെ ഓരോന്ന് ആലോചിച്ചു നടന്ന് റൂമിനു വെളിയില്‍ എത്തിയിരുന്നു.. അപ്പോഴാണ് ഏട്ടാ എന്നുള്ള അനുവിന്റെ വിളി.. തന്നെ കാണാഞ്ഞപ്പോള്‍ വിളിച്ചതാകും...

ജീവന്‍ റൂമിലേക്ക് ചെല്ലുമ്പോള്‍ അനു മോന്റെ നെറ്റിയില്‍ തുണി നനച്ചിടുവാണ്.. മോന് നല്ലോണം പനിക്കുന്നുണ്ട്.. വൈകീട്ട് ചെറിയ ഒരു മേല് കാച്ചിലുണ്ടായിരുന്നു.. ഞാനത് കാര്യമാക്കിയില്ല.. ജീവന്‍ അഭിയുടെ നെറ്റിയില്‍ തൊട്ടു നോക്കി ചുട്ടു പൊള്ളുന്ന പനിയാണ്.. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം.. അനു പറഞ്ഞു. ഹോസ്പിറ്റലില്‍ പോകാന്‍ നോക്കുമ്പോള്‍ പുറത്ത് നല്ല മഴ ബൈക്കെടുക്കാനും വയ്യ..

''അബുവിന്റെ ഓട്ടോ വിളിക്കാം'' അനു മോനെയും എടുത്ത് പറഞ്ഞു... അപ്പോഴാണ് ജീവന്‍ അറിഞ്ഞത് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അബുവിന്റെ നമ്പര്‍ പോലും തന്റെ കൈയ്യിലില്ല എന്ന്.. ജീവന്റെ പരിഭ്രമം കണ്ടപ്പോള്‍ തന്നെ അവള്‍ക്കു കാര്യം മനസ്സിലായി അവള്‍ വേഗം ബാഗില്‍ നിന്നും മൊബൈല്‍ എടുത്ത് വിളിച്ചു.. കുറച്ചു കഴിഞ്ഞപ്പോള്‍ അബുവിന്റെ ഓട്ടോ മുറ്റത്ത് വന്നു നിന്നു..

''അബു സുഖമല്ലേ...' വെറുതെ ഒരു കുശലം ചോദിച് വണ്ടിയിലേക്ക് കയറി.. അബു തന്റെ സഹപാഠിയും കളിക്കൂട്ടുകാരനും ഒക്കെ ആയിരുന്നു... തനിക്ക് സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചതും നീന്താന്‍ പഠിപ്പിച്ചതും എല്ലാം അവനായിരുന്നു... താനവനെ വേണ്ട രീതിയില്‍ പിന്നീട് പരിഗണിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് മറുപടി.. വണ്ടി ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും അബു എന്തൊക്കെയോ വര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു.. രാത്രിയില്‍ വണ്ടി വിളിച്ചതിന്റെ ഒരു നീരസവും അവന്റെ മുഖത്തൊ വാക്കുകളിലോ ഇല്ലായിരുന്നു. അനുവാണ് കൂടുതലും അവനോടു സംസാരിച്ചതും..

ഹോസ്പിറ്റലില്‍ കയറി ഡോക്ടറെ കാണിക്കാനും പിടിക്കാനും ഒക്കെ അബു കൂടെ വന്നു... ഒരു ചെറിയ ട്രിപ്പ് ഇട്ടിട്ടുണ്ട്
അത് കഴിഞ്ഞാല്‍ വീട്ടില്‍ പോകാം.. കുറച്ചു മരുന്ന് എഴുതിയിട്ടുണ്ട് അത് കൊടുത്താല്‍ മതി മാറിക്കോളും... ഡോക്ടര്‍ അതും പറഞ്ഞു പോയി.. അനു മോന്റെ അടുത്തിരുന്നു.. ഞാന്‍ അബുവിന്റെ കൂടെ കുറച്ചു മാറി ഇരുന്നു.. മൊബൈലിലേക്ക് കൈ നീണ്ടെങ്കിലും എടുത്തില്ല.. തന്റെ ഇച്ഛാ ശക്തി പതിയെ കൈ വരുന്നതില്‍ ഉള്ളാലെ സന്തോഷിച്ചു..

''ഇന്ന് രാവിലത്തെ ഓട്ടവും നിങ്ങളുടേതായിരുന്നു ഇപ്പൊ ലാസ്‌റ് ഓട്ടവും..'' അബു പറഞ്ഞു.. ''രാവിലെ ആരാ വണ്ടി വിളിച്ചെ..'' ജീവന്‍ ചോദിച്ചു.. ''ഇന്ന് മോന്റെ birth day ആയിരുന്നല്ലേ ചേച്ചി കുറച്ചു പായസവും കുറച്ചു പൈസയും തന്നിരുന്നു ആശ്രയ മന്ദിരത്തിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍.. ഞാനും ഇടക്ക് അങ്ങോട്ട് പോകാറുണ്ട് ഞമ്മളെ കൊണ്ട് കഴിയുന്നത് കുറച്ചാണെങ്കിലും അവര്‍ക്കത് വലിയ കാര്യമാണ് ആരും ഇല്ലാത്ത കുട്ടികളല്ലേ..'' ജീവന്‍ ഒന്നും മിണ്ടാതെ നാവിറങ്ങി പോയ മട്ടിലിരുന്നു..

സോഷ്യല്‍ മീഡിയയില്‍ സഹജീവി സ്‌നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും വാചാലനാകുന്ന താന്‍ ഒരിക്കല്‍ പോലും ഈ വക ഇടങ്ങളില്‍ പോകുകയോ എന്തെങ്കിലും സഹായം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് ജീവന്‍ കുറ്റബോധത്തോടെ ഓര്‍ത്തു... ഓട്ടോ ഓടിക്കുന്ന അബുവും ടീച്ചര്‍ ആയ തന്റെ ഭാര്യ അനുവും തങ്ങളുടെ ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ ഇതിനും സമയം കണ്ടെത്തിയിരിക്കുന്നു... അബു വീണ്ടും കുറെ കാര്യങ്ങള്‍ പറഞ്ഞു.. അത് കേള്‍ക്കും തോറും താന്‍ അവരുടെ മുമ്പില്‍ ചെറുതായി പോകുന്നത് ജീവന്‍ അറിഞ്ഞു..

ട്രിപ്പ് തീര്‍ന്ന് വീട്ടിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ അഭിയെ കോരിയെടുത്ത് തോളില്‍ ഇട്ടത് ജീവനായിരുന്നു.. സന്തോഷത്തോടെ അനു പുറകിലും.. വണ്ടി വീടിന്റെ മുറ്റത്ത് നിര്‍ത്തി ജീവന്‍ കുട്ടിയെ അനുവിന്റെ കൈയ്യില്‍ കൊടുത്ത് പൈസയുമായി അബുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും അബു വണ്ടി തിരിച്ചിരുന്നു.. എന്ത് പറഞ്ഞിട്ടും പൈസ വാങ്ങാന്‍ അബു സമ്മതിച്ചില്ല.. ''എന്റെ കുട്ടിക്ക് ബാഗും യൂണിഫോമും എല്ലാം വാങ്ങി തന്നത് അനു ടീച്ചറാണ് എന്റെ മോനും അഭിയും എനിക്ക് ഒരു പോലെയാണ്.. എന്റെ മോനുമായി ഹോസ്പിറ്റലില്‍ പോയാല്‍ ഞാന്‍ ആരുടെ കൈയ്യില്‍ നിന്നാണ് കാശ് വാങ്ങുക.. അഭിയും എനിക്ക് അത് പോലെയാണ്.. ഇത് ആദ്യമായിട്ടല്ലേ അടുത്ത പ്രാവശ്യം ഞാന്‍ വാങ്ങിക്കൊളാം..'' ജീവന്‍ എന്തെങ്കിലും പറയുന്നതിന് മുന്നേ അബു വണ്ടിയുമായി പോയി...

പിറ്റേ ദിവസം ജീവന്‍ ഓഫീസില്‍ പോയില്ല.. മോന് വയ്യാത്തത് കൊണ്ട് അനുവും ലീവ് വിളിച്ചു പറഞ്ഞിരുന്നു... അന്ന് അനു കണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്റെ ഏട്ടനെ... മോനോടൊപ്പം കളിക്കുന്ന ഭാര്യയെ ഇടയ്ക്കു ഒരു കുസൃതി നോട്ടം നോക്കുന്ന ഇടയ്ക്കു അടുക്കളയില്‍ വന്നു സഹായിക്കുന്ന തന്റെ ഏട്ടനെ... അന്ന് വൈകീട്ട് അവര്‍ അബുവിന്റെ വീട്ടിലേക്കു ചെന്നു.. അബുവിന്റെ ഭാര്യ അവരെ സ്വീകരിച്ചു.. കുറച്ചു കഴിഞ്ഞപ്പോള്‍ അബുവും വന്നു പിന്നെ വര്‍ത്തമാനങ്ങളും പൊട്ടിച്ചിരികളും ആയി ഒരാഘോഷം തന്നെ ആയി..

സോഷ്യല്‍ മീഡിയയിലെ കമെന്റിനെക്കാളും ചാറ്റിങ്ങിനെക്കാളും ഒരു സുഖവും സമാധാനവും തോന്നി ജീവനപ്പോള്‍... പിന്നീടുള്ള ജീവന്റെ ജീവിതം ജീവനുള്ളതായിരുന്നു.. കുടുംബ വീടുകളിലേക്കും വയ്യാതെ കിടക്കുന്ന ബന്ധു ജനങ്ങളുടെ അടുത്തേക്കും അയല്‍ വാസികളോട് കുശലം പറയാനും എല്ലാം ഇപ്പോള്‍ ജീവന് സമയമുണ്ട്.. ഇപ്പോള്‍ ആശ്രയ മന്ദിരത്തിലേക്ക് രണ്ട് പേരും ഒരുമിച്ചാണ് പോകുക കൂടെ അഭിയും... ചിലപ്പോള്‍ അബുവും അബുവിന്റെ കുടുംബവും.. കുറെ നേരം അവിടത്തെ കുട്ടികളോടൊപ്പം ചിലവഴിക്കും fb യില്‍ അതിനെ കുറിച്ച് പോസ്റ്റ് ഇടുമ്പോള്‍ ഫ്രണ്ട്‌സുകളും കൂടെ വരും..

Fb നോക്കാനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ജീവനിപ്പോള്‍.. ആ സമയമേ താന്‍ ഓണ്‍ ലൈനില്‍ കാണൂ എന്ന് ഇപ്പോള്‍ വളരെ അടുത്ത ഫ്രണ്ട്‌സുകളും തിരിച്ചറിഞ്ഞിട്ടുണ്ട്.. ഇനി fb നോക്കിയില്ലെങ്കിലും ജീവനിപ്പോള്‍ അതൊരു കുഴപ്പമേ അല്ലാതായിട്ടുണ്ട്... ഭാര്യയുടെ ജന്മ ദിനവും വിവാഹവാര്‍ഷികവും എല്ലാം മൊബൈലില്‍ reminder സെറ്റ് ചെയ്തിട്ടിരിക്കുകയാണ് രണ്ടു ദിവസം മുന്നേ തന്നെ ഓര്‍മ്മ പെടുത്താന്‍... നമ്മുടെ ഉള്ളിലും ജീവനുണ്ടോ അതോ ജീവനില്ലാത്ത ജീവനാണോ എന്ന് സ്വയം തിരിച്ചറിയുക!

കടപ്പാട്: സോഷ്യല്‍ മീഡിയ

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................