24 കാരിയായ യുവതിയെ അമ്മ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, കാരണം ഞെട്ടിക്കുന്നത്.................................






24 വയസ്സുകാരിയെ അമ്മ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിയില്‍ ഒളിപ്പിച്ച് വെച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ പ്രാപ്തി സിങ്ങിനൊണ് വളര്‍ത്തമ്മയായ മീനു കൗര്‍ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് അറിയുന്നത്.

രണ്ട് വര്‍ഷം മുമ്പാണ് മീനു കൗറിന്റെ ഭര്‍ത്താവ് അജിത്ത് സിങ്ങ് മരണപ്പെട്ടത്. അജിത്ത് സിങ്ങിന്റെ ഒന്നാമത്തെ ഭാര്യയിലുണ്ടായ മകളായിരുന്നു പ്രാപ്തി സിങ്ങ്. പിതാവ് മരിച്ചതിന് ശേഷം വളര്‍ത്തമ്മയായ മീനു കൗറും പ്രാപ്തിയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് വിറ്റ് പണം വീതം വെക്കണമെന്നാവശ്യപ്പെട്ട് മീനു കൗര്‍ പ്രാപ്തിയുമായി നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ പ്രാപ്തി ഇതിന് ഒരുക്കമായിരുന്നില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴാം തീയ്യതി രാത്രി ഇതിനെ ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ പ്രാപ്തിയെ മീനു പിറകില്‍ നിന്നും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കത്തിയുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി സ്റ്റോര്‍ മുറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു.

ഒരു അഭിമുഖത്തില്‍ പങ്കെടുക്കുവാനായി പ്രാപ്തി ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു മീനു കൗര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്.എന്നാല്‍ സംശയം തോന്നിയ ബന്ധുക്കളില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സത്യം പുറത്ത് വരുന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ മീനു കൗര്‍ കുറ്റം സമ്മതിക്കുകയായിരുന്നു

Comments

Popular posts from this blog

നഴ്സിംഗ് പഠിക്കാന്‍ കോയമ്പത്തൂരില്‍ പോയി; ഫേസ്ബുക്കില്‍ പരിചയപ്പെട്ട ചുള്ളനുമായി പ്രണയവും: കിടക്ക പങ്കിടല്‍ വരെ കാര്യങ്ങളെത്തിയപ്പോഴാണ് കാമുകന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് കാമുകി തിരിച്ചറിഞ്ഞത്--------- പിന്നെ സംഭവിച്ചതൊക്കെ ഒന്നൊന്നര പുകിലായിരുന്നു---------

കാമുകനുമായി ബന്ധപ്പെടുന്നത് ഭര്‍ത്താവ് അറിഞ്ഞിട്ടും... അറിയാത്ത പോലെ പെരുമാറി

മകളോട് ചെയ്യാന്‍ പാടില്ലാത്തത് ആയിരുന്നു അവളുടെ അമ്മ അച്ഛനില്ലാത്തപ്പോള്‍ അവളോട് ചെയ്തിരുന്നത്.. സഹികെട്ടപ്പോള്‍ അവള്‍............................